? ക്രിസ്തുവിന്റെ വ്യക്തിത്വം.
യോഹന്നാൻ – അദ്ധ്യായം 8:46. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?
അവിടുത്തെ മനുഷ്യവ്യക്തിത്വത്തെ വിശദമാക്കുക വളരെ എളുപ്പമാണ്. എന്നാൽ അത് മനസ്സിലാക്കുക, അനുഭവിക്കുക എന്നുള്ളത് ചട്ടപ്രകാരം മാത്രമാണ് സാധിക്കുന്നത്. മനുഷ്യവ്യക്തിത്വം ഭോഗചിന്തകളുടെ ഉറവിടമായതിതിനാൽ (carnal mind) ദൈവകൽപ്പനകൾക്ക് കീഴ്പ്പെടാൻ കഴിയുന്ന ഒന്നല്ല. (പു.നി.റോമർ 8:7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.)
ദൈവവ്യവസ്ഥയെക്കുറിച്ചു പഠിക്കുമ്പോൾ ദൈവകൽപ്പനകൾ അനുസരിക്കാൻ കഴിയാത്ത ഒരു ജഡവ്യവസ്ഥയിലാണ് മനുഷ്യൻ ജീവിക്കുന്നതെന്ന് കാണാൻകഴിയും. ആ വ്യവസ്ഥയാണ് മനുഷ്യനെ ശാപത്തിൻകീഴിലാക്കുന്നത്. (പു.നി.ഗലാത്യർ 3:10. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.)
എന്നാൽ ക്രിസ്തുവിന്റെ മനുഷ്യവ്യക്തിത്വം അത് പൂർണ്ണതയുള്ള ഒന്നായിരുന്നു. അവിടുത്തെ ശരീരം പാപജഡവ്യവസ്ഥക്കു കീഴിലുള്ള ഒന്ന് അല്ലാത്തതിനാൽ ദൈവനിയമത്തിനു കീഴ്പ്പെടാൻ കഴിയുന്ന ഒന്ന് മാത്രമാണത്. ‘ഞാൻ എന്റെ പിതാവിനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു’. (പു.നി.യോഹന്നാൻ 8:55) എന്ന് പറയുന്നതിലൂടെ അവിടുത്തെഹൃദയാവസ്ഥ മനുഷ്യരുടേതില്‍നിന്നു വ്യത്യസ്തത ഉള്ള ഒന്നാണെന്ന് മനസ്സിലാക്കുന്നതിനു കഴിയും. ദൃഷ്ടാന്തമായി “മോഹിക്കരുത്” എന്നുള്ള കൽപ്പന ലംഘിക്കപ്പെടുന്നത് ഹൃദയത്തിൽ ജഡികമോഹം ജനിക്കുമ്പോളാണു സംഭവിക്കുന്നത്. മനുഷ്യനിൽ പാപം ഉള്ളതുകൊണ്ടാണ് കൽപ്പന അനുസരിക്കാൻ കഴിയാതെ മനുഷ്യൻ മോഹിക്കുന്നതിനു ഇടയാകുന്നത്. യേശുവാകട്ടെ കല്‍പ്പന അനുസരിക്കാൻ കഴിയുന്ന പൂർണ്ണൻ ആയിരുന്നു. യേശു ആ കൽപ്പന ലംഘിച്ചിരുന്നു എങ്കിൽ മാത്രമേ അവിടുത്തെ ഉള്ളിൽ മോഹം ജനിക്കുകയുള്ളു. ‘സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവൻ എല്ലാം ഹൃദയം കൊണ്ട് അവളുമായി വ്യഭിചാരം ചെയ്തുപോയി’ എന്നുപറയുന്ന ആ ഗുരുവിന്റെ വ്യക്തിത്വം ഉന്നതമാണ്.(പു.നി.മത്തായി 5:28. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ).
അവിടുന്നിൽ പാപം ഇല്ലാത്തതിനാലും അവിടുന്ന് പൂർണ്ണൻ ആയതിനാലും അവിടുന്ന് പാപം അനുഭവിച്ചിട്ടില്ലാത്തവനും (അറിയാത്തവൻ) കണ്ടിട്ടില്ലാത്തവനും ആണ്. എന്നാൽ അവിടുന്ന് ദാരിദ്ര്യവും, മറ്റു ജീവിതദുഃഖങ്ങളും നിന്ദയും വേദനകളും അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ളവനാണ്. എന്നാൽ മനുഷ്യവ്യക്തിത്വമാകട്ടെ പാപം ഉൾപ്പെടെയുള്ള സകലതും അനുഭവിക്കുകയും അറിയുകയും ചെയ്യുന്നു. എന്നിരുന്നാലും ചട്ടപ്രകാരം വിശ്വസിക്കുന്ന മനുഷ്യർ ജഡവ്യവസ്ഥ നീക്കപ്പെട്ടു പാപമോചിതർ ആകുന്നതുകൊണ്ട് അവരുടെ ഹൃദയം (മനസ്സു) ക്രിസ്തുവിന്റെതുപോലെ ഉൽകൄഷ്ടമനസ്സായിരിക്കും. ഒരു ശിശുവിന്റെതുപോലെയാണത്. നിയമം ഇല്ലാത്ത ശിശുക്കളുടെ അവയവങ്ങൾ തിന്മ ചെയ്യുന്നുണ്ട്. അത് അവരുടെ ജഡത്തിൽ പാപം വസിക്കുന്നതിനാലാണ് സംഭവിക്കുന്നത്. ഇപ്രകാരം യേശുവും നിയമത്തിന് കീഴിൽ അല്ലെങ്കില്‍പോലും അവിടുന്നിൽ പാപം ഇല്ലാത്തതിനാൽ തിന്മ വരികയില്ല. അവിടുന്ന് മനുഷ്യനെപ്പോലുള്ളപാപജഡത്തിൽ വന്നു എന്നും മാനുഷികമായ ഇവ്വിധ കാര്യങ്ങളിൽ അവിടുന്ന് അഭിഷേകത്താൽ ജയം നേടി എന്നും പഠിപ്പിക്കുന്നവർ ഇവിടെ ഉണ്ടല്ലോ.(ഈ ഉപമ ശ്രദ്ധിച്ചാല്‍ അതും നമുക്ക് മനസ്സിലാക്കാം.പാപജഡത്തിന്റെ സാദൃശ്യം (പോലെ) എന്ന് പൗലൊസ് എഴുതിയിരിക്കുന്നു.( പു.നി. റോമര്‍ 8:3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. )
‘വിശ്വസിച്ചുകൊണ്ട് നിങ്ങൾ എന്തെങ്കിലും യാചിച്ചാൽ അത് നിങ്ങൾക്ക് ലഭിച്ചു എന്ന് നിങ്ങൾ വിശ്വസിക്കണം; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും’.(പു.നി.മർക്കൊസ് 11:23 ,24) എന്ന്യേശു പറയുന്നതിലൂടെ മനുഷ്യൻ അവിടുത്തെ മനസ്സിനുവേണ്ടി യാചിക്കുകയും അത് ലഭിച്ചു എന്ന് വിശ്വസിക്കുകയും ചെയ്യേണ്ടതാണ്.
മനുഷ്യൻ തന്റെ അദ്ധ്വാനത്തിലൂടെ നേടിയെടുക്കുന്ന കാര്യങ്ങളാണ് അവൻ ജീവിതത്തിൽ പ്രദർശിപ്പിക്കുന്നത്.എന്നാൽ മനുഷ്യനിൽ ജന്മസിദ്ധമായി ഇല്ലാത്ത ദൈവികസ്വഭാവം അവനിൽ ഉണ്ടെന്നു ക്രിസ്തുവിലുള്ള വിശ്വാസത്തിൽനിന്നു അവൻ പ്രദർശിപ്പിക്കുന്നു. അത് അവന്റെ അദ്ധ്വാനത്താൽ നേടിയെടുത്ത കാര്യമേ അല്ല. ‘ഒരുത്തൻ അദ്ധ്വാനിച്ചു മറ്റൊരുത്തൻ കൊയ്തു എന്നുള്ള പഴഞ്ചൊല്ല് ഇവിടെ ഒത്തിരിക്കുകയാണ്’. (പു.നി.യോഹന്നാൻ 4:36..3836.“വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37. വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38. നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.).
ആ ജീവിതം അവിടുത്തെ വ്യക്തിത്വത്തോട് തുല്യമായ ഒന്നായിരിക്കും. ‘നീ വിശ്വസിക്കുന്നത് നിനക്ക് ഭവിക്കട്ടെ’ എന്നാണല്ലോ യേശു ഉപദേശിച്ചിട്ടുള്ളത്. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവം വെച്ചിട്ടില്ലാത്തത് എടുക്കുകയും വിതറാത്ത ഇടത്തുനിന്നു ശേഖരിക്കുകയും ചെയ്യാൻ കഴിയുന്ന ദൈവമാണ്. വിശ്വാസത്താലാണ് മനുഷ്യന് ഉന്നതവ്യക്തിത്വം സ്വന്തമാകുന്നത്.
ഇനി മറ്റൊന്ന് ക്രിസ്തുവിൽ കാണാൻ കഴിയുന്ന പൂർണ്ണദൈവവ്യക്തിത്വമാണ്. ദൈവത്തിലുള്ള പൂർണ്ണമനുഷ്യവ്യക്തിത്വത്തിൽ മനുഷ്യൻ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനുളള മാതൃകയാണ് യേശു. അവനിൽത്തന്നെയാണ് ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായിവസിക്കുന്നതെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. (പു.നി.കൊലൊസ്സ്യർ 2:9അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. ).
മുപ്പതു വയസ്സുവരെയും യേശു ജീവിച്ചത് അവിടുത്തേക്കു മാത്രം ലഭിച്ച പൂർണ്ണമനുഷ്യവ്യക്തിത്വത്തിലായിരുന്നു. എന്നാൽ അഭിഷേകത്തിലൂടെ (ജലസ്നാനത്തിലൂടെ) അവിടുന്ന് പൂർണ്ണദൈവത്വത്തിലേക്ക് മാറ്റപ്പെട്ടു. ഇതിൽ നിന്നുകൊണ്ടാണ് അവിടുന്ന് അത്ഭുതങ്ങൾ ചെയ്തത്.(ദൈവികവും മാനുഷികവുമായ ഏതു കാര്യങ്ങള്‍ ചെയ്യുവാനും അവിടുത്തേക്ക് വിശ്വാസവും ആവശ്യമില്ല.) ദൈവത്തിലുളള രണ്ടു പൂർണ്ണവ്യക്തിത്വങ്ങളും ക്രിസ്തുവിൽ മനുഷ്യർക്ക് കാണാൻകഴിയും. രണ്ടും പരസ്പര പൂരകങ്ങളാണ്. (ഒന്നു മറ്റൊന്നിനെ ദുഷിക്കുന്നില്ല.) പൂർണ്ണമനുഷ്യ വ്യക്തിത്വം എന്നുള്ളതിൽ അത്ഭുതങ്ങൾ ചെയ്യുവാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല. ജീവിതപ്രവര്ത്തനങ്ങളോ പ്രത്യേകതയുള്ളതും പൂര്‍ണ്ണവും ആയിരിക്കും. ചുരുക്കമായി, ദൈവത്തിലുള്ള ദൈവഭാവത്തെയും ദൈവത്തിലുള്ള പൂർണ്ണമനുഷ്യ ഭാവത്തെയും ക്രിസ്തുവിൽ കാണാം. ‘അവനിൽ വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്നതുപോലെ നടക്കണം’(1 യോഹന്നാൻ 2:6.അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.) എന്ന് പറയുമ്പോൾ പാപികളായ മനുഷ്യർ പാപപരിഹാരത്തിനായി ക്രിസ്തുവിന്റെ മരണത്തിന്റെ മാതൃക സ്വീകരിക്കണമെന്നും പിന്നീട് അവിടുന്ന് ജീവിച്ചതുപോലെ ജീവിക്കണം എന്നുമാകുന്നു. പൂർണ്ണമനുഷ്യവ്യക്തിത്വത്തിൽ നിന്നുമാത്രമുള്ള ജീവിതമാണ് മനുഷ്യരിൽനിന്നു യേശുവിലൂടെ ദൈവം ആഗ്രഹിക്കുന്നത്.
മത്തായി – അദ്ധ്യായം 13:8. മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
9. ചെവിയുള്ളവൻ കേൾക്കട്ടെ.”