രാജ്യനിയമങ്ങളും മതവും
ലോകരാജ്യങ്ങള്‍ എല്ലാംതന്നെയും തങ്ങളുടെ
രാജ്യത്തെ നീതിന്യായനിര്വ്വഹണത്തിനായി നിയമങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് നാം
അറിവുള്ളവരത്രേ. ഇങ്ങനെ രൂപീകരിക്കുന്ന നിയമങ്ങളില്‍ മിക്കവയിലും ചിലവ
ഫലമില്ലാതെയായിത്തീരുക നിമിത്തം അവയെ മാറ്റിക്കളയുകയോ പുതിയവ നിര്‍മ്മിക്കുകയോ
ചെയ്യുന്നതായും കാണാം. ഇപ്രകാരമുള്ള നിയമവ്യവസ്ഥയെക്കുറിച്ചു മാനവസമൂഹം ബോധവല്‍ക്കരിക്കപ്പെടുന്നുണ്ട്
എങ്കിലും അങ്ങനെയുള്ള നിയമത്തിന്റെ നീതി പുറപ്പെടുവിക്കുവാൻ മനുഷ്യര്‍ക്ക് പൂര്‍ണ്ണമായി
കഴിയുന്നില്ല എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അതിനാല്‍ത്തന്നെ
നീതിന്യായവ്യവസ്ഥകൾ നിലനില്ക്കുമ്പോള്ത്തന്നെ നിയമലംഘനങ്ങള്‍ക്കു തക്ക ശിക്ഷയും
കടന്നുവരുന്നു. അതുകൊണ്ട് നന്മതിന്മകളെക്കുറിച്ച് അറിവ് ലഭിക്കുന്ന മനുഷ്യന്റെ
പൂര്‍ണ്ണമായ തോല്‍വിയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഇവിടെ ചിന്തിക്കേണ്ടത്
ആവശ്യമാണ്. അവിടെയാണ് പൂര്‍ണ്ണമായ നീതിന്യായവ്യവസ്ഥയുടെ വിജയം നമുക്ക് കാണാൻ
കഴിയുക.
നാം ഈ ലോകത്തില്‍ ജീവിക്കുമ്പോൾ നമ്മുടെ കണ്മുമ്പിലൂടെ പല കാര്യങ്ങളും കടന്നുപോകുന്നത് നാം കാണാറുണ്ട്. അവക്കെല്ലാംതന്നെയും എന്തെങ്കിലും ഒരു കാരണം ഉണ്ടെന്നുള്ളത് നമുക്ക് അറിവുണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്തേക്കാം.എന്നിരുന്നാല്ക്കൂടി ആ കാര്യത്തിന്റെ കാരണം നിലനില്ക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിലൂടെയാണ് നിയമത്തിന്റെ നീതി പുറപ്പെടുവിക്കുവാൻ- അത് എന്താണെന്നറിഞ്ഞിട്ടും -കഴിയാത്ത മനുഷ്യനെ നാം മനസ്സിലാക്കേണ്ടത്.
ഈ പ്രപഞ്ചത്തിൽ നാം നോക്കുമ്പോൾ ബുദ്ധിജീവി എന്ന് പേര് കൊടുത്തിട്ടുള്ള – സ്വീകരിച്ചിട്ടുള്ള – മനുഷ്യൻ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. അവന്റെ സ്ഥാനം ഇപ്രകാരമാണ് എങ്കിലും പലപ്പോഴും നാം കാണുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളം എപ്രകാരമാണ് എന്ന് നാം നോക്കിക്കാണുന്നതുപോലെയാണ്. മനുഷ്യകുലത്തിൽ മൂന്ന് തരത്തിലുള്ള സൃഷ്ടികളെ കാണാൻ കഴിയുന്നുണ്ട്. പുരുഷന്, സ്ത്രീ ,ഭിന്നലിംഗക്കാര്‍ എന്നിവർ ആണ് ആ മൂന്ന് വിഭാഗങ്ങൾ.
ശാസ്ത്രത്തിന്റെ നിഗമനമനുസരിച്ച് പരിണാമത്തിനു വിധേയമായാണ് മനുഷ്യകുലത്തെ കാണുന്നത്. അത് ഒരു ന്യൂനപക്ഷത്തിന്റെ അഭിപ്രായമായേ വിലയിരുത്തപ്പെടുന്നുമുള്ളു. എന്നിരുന്നാലും മാനവകുലത്തിന്റെ ഭൂരിഭാഗവും മനുഷ്യരെ ദൈവത്തിന്റെ ഉന്നതസൃഷ്ടികളായി കരുതിപ്പോരുന്നു.
മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് ഗ്രന്ഥങ്ങളില്‍ പ്രമുഖസ്ഥാനത്തുനില്ക്കുന്ന
സത്യവേദപുസ്തകം ഇങ്ങനെ വെളിപ്പെടുത്തുന്നു.
ഉല്‍പ്പത്തി 1:7. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
മറ്റൊരു പുസ്തകമായ വിശുദ്ധഖുറാൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.അദ്ധ്യായം 95.സൂറത്തുത്തീൻ“നിശ്ചയം മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു. അനന്തരം അവനെ നാം ഏറ്റം അധഃപതിച്ചവനാക്കി”
അധഃപതിച്ചവന്റെ മക്കളും അധഃപതിച്ചവന് തന്നെയല്ലേ?
തുടര്‍ന്ന് ഇങ്ങനെയും എഴുതിയിരിക്കുന്നു.
“സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവര്‍ ഇതിൽ നിന്നൊഴിവാണ്;”
അങ്ങനെയെങ്കില്‍ മനുഷ്യനെ ഇപ്രകാരമുള്ള കുറ്റക്കാരനായി പിറക്കുവാനും ജീവിക്കുവാനും ഇടയാക്കുന്നത് ദൈവം തന്നെയാണ് എന്ന് ദൈവവചനം വിശദീകരിക്കുന്നുണ്ട്. മാത്രവുമല്ല അതിന്റെ കാരണവും വിശദീകരിക്കുന്നുണ്ട്. ഇനി സത്യവേദത്തിലേക്ക് തിരികെയെത്താം.
ഉല്‍പ്പത്തി 1:7. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ
നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു എന്ന് നാം വായിച്ചുവല്ലോ?
എന്താണ് ദേഹി(soul)എന്നതുകൊണ്ട് നാം
മനസ്സിലാക്കേണ്ടത്?
മനുഷ്യന് ആദിയിൽ സൃഷ്ടിക്കപ്പെട്ടത് ദേഹി (ആത്മാവ്,soul) രൂപമായിരുന്നു. ഇന്നു നാം കാണുന്ന മനുഷ്യൻ എന്നുള്ള നിലയിൽ ജീവിക്കുന്ന രൂപമല്ല അത്. സ്വര്‍ഗ്ഗീയ വസ്ത്രങ്ങൾ അണിഞ്ഞ, ദൈവത്തെ കാണാന്‍ കഴിയുന്ന ദൈവത്തിനു കാണാൻ കഴിയുന്ന രൂപമായിരുന്നു അത്. അതാണ് ഉദാത്തമായ ആകൃതി. ഇപ്രകാരം ഉണ്ടാക്കപ്പെട്ട ശ്രേഷ്ഠനായ മനുഷ്യനു സംഭവിച്ചതിനെക്കുറിച്ചു സത്യവേദം ഇങ്ങനെ വിശദീകരിക്കുന്നു.
ഉല്‍പ്പത്തി 3:22 “യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;”
ഇവിടെയാണ് മനുഷ്യന്റെ ജീവിതപരാജയത്തിന്റെ തുടക്കം ആരംഭിക്കുന്നത്. കാരണം നന്മതിന്മകളെ വിവേചിച്ചു ജീവിക്കുവാനുള്ള ശക്തി മനുഷ്യനു ലഭിക്കുന്നില്ല എന്നുള്ളതുതന്നെ.
ഉല്‍പ്പത്തി 2:17” എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും” എന്നുള്ള കല്പ്പനയുടെ ലംഘനത്തിന്റെ ഫലമായിരുന്നു അത്.
അതിനാൽ ഉദാത്തമായ ആകൃതിയിൽ പൂര്‍ണ്ണനായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മറ്റൊരു അവസ്ഥയിലാണ് ഇന്നു ജീവിക്കുന്നത്. ആ അവസ്ഥയെക്കുറിച്ച് വിശദമാക്കട്ടെ.
ഉല്‍പ്പത്തി 6:3 “അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ;”
നന്മതിന്മകളെക്കുറിച്ചുള്ള അറിവ് മനുഷ്യനു ലഭിച്ചപ്പോൾ ദൈവത്തിന്റെ ആത്മാവിന്റെ (Holy Spirit)
വ്യാപാരമില്ലാത്ത ഒരു ജഡമായി മനുഷ്യന് മാറ്റപ്പെട്ടു. ഉദാത്തമായ ആകൃതിയിൽ പൂര്‍ണ്ണനായി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ഇപ്രകാരം ആക്കിത്തീര്ത്തത്തിന്റെ
കാരണത്തെക്കുറിച്ച് പഴയനിയമം വിശദമാക്കുന്നില്ല.തന്റെ ജീവിത പരാജയത്തിന്റെ കാരണം
അന്വേഷിച്ച പഴയനിയമഭക്തനായിരുന്ന ഇയ്യോബ് ഇങ്ങനെയാണ് പറയുന്നത്.
ഇയ്യോബ് 33:13“നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.“
മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന്റെ ആലോചനയെ
അതിശയമാക്കിയ യിസ്രായേലിന്റെ ദൈവം സത്യവേദത്തിന്റെ
പുതിയനിയമപ്പുസ്തകത്തിലൂടെയാണ് മനുഷ്യൻ ജഡം ആക്കി
മാറ്റപ്പെട്ടത്തിന്റെ കാരണം വിശദീകരിക്കുന്നതു. അത് ഇങ്ങനെ സുവിശേഷിക്കുന്നു.
ഗലാത്യര്‍ 3:22 “എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.”
വാഗ്ദത്തം എന്നത് ഏദെൻതോട്ടത്തിൽ വാദം നിറുത്തിയ
ദൈവത്തിന്റെ ആത്മാവാണ്.
ആത്മാവിന്റെ(soul)നേര് വിപരീതമാണ് ജഡമനുഷ്യൻ. ആ മനുഷ്യന്റെ പ്രവര്‍ത്തികളെ ഇങ്ങനെ വെളിപ്പെടുത്തുന്നു.
ഗലാത്യര്‍ 3:19 “ ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, 20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”
എന്നാല്‍ ദൈവത്തിന്റെ ആത്മാവ് വാദിക്കുന്ന മനുഷ്യന്റെ പ്രവര്‍ത്തികളെ ഇങ്ങനെ വെളിപ്പെടുത്തുന്നു.
ഗലാത്യര്‍ 3:22“ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല
മാനവകുലം എപ്പോഴോ വിഭജിക്കപ്പെട്ടുകഴിഞ്ഞു. അതും ജാതി മത രാഷ്ട്രീയ വര്‍ണ്ണ തൊഴിൽ സ്ഥാന മാന സൌന്ദര്യങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെ.വിവിധ ദേശങ്ങളിൽ വിവിധ ബാഹ്യരൂപങ്ങളിൽ മനുഷ്യർ കാണപ്പെടുന്നു.വസ്ത്രം, ഭക്ഷണം, ഭാഷ, എന്നിവയില്‍ സാമ്യതയും വ്യത്യസ്തതകളും കാണപ്പെടുന്നുണ്ട്. എന്നാല്‍ അന്തരാത്മാവിന്റെ നീതിയുടെ കാര്യത്തിൽ മുഴുവൻ മനുഷ്യകുലവും ഒരുപോലെത്തന്നെ. പതിഞ്ഞമൂക്കുള്ള ചൈനക്കാരനും കറുത്തതൊലിയുള്ള നീഗ്രോയും വെളുത്ത നിറമുള്ള ഇംഗ്ലീഷുകാരനും അനീതിയുടെ കാര്യത്തില്‍ ഐക്യം ഉള്ളവർ അത്രേ. പരിണാമത്തിന്റെ ഫലം ഈ കാര്യത്തിൽ എങ്ങനെ യോജിപ്പിലായി?
നദികള്‍ രൂപം കൊള്ളുന്നത് എവിടെനിന്നാണ് എന്നുള്ളത് പകൽ പോലെ സ്പഷ്ടമായ ഒരു കാര്യമാണ്.എന്നാല്‍ കൃത്യമായ ഒരു ഉത്ഭവസ്ഥാനം നിര്‍ണ്ണയിക്കുക എളുപ്പത്തിൽ സാധ്യമല്ല. സമുദ്രത്തില്‍നിന്നു യാത്ര ആരംഭിക്കുന്ന ഒരു യാത്രികന് തന്റെ നദീയാത്രയിൽനിന്ന് ആ നദിയുടെ ഉത്ഭവസ്ഥാനം കണ്ടെത്തുക അസാധ്യമാണ്. എന്നാല്‍ ചെറുനദികൾ വറ്റിപ്പോകുന്ന മുറക്ക് അവസാനത്തിൽ വറ്റുന്നതായിരിക്കും ആ നദിയുടെ ഉത്ഭവസ്ഥാനം. അതിനു ചിലപ്പോൾ ഒരു മനുഷ്യായുസ്സു മതിയായി എന്ന് വരില്ല. ഇതുപോലെയാണ് മനുഷ്യനിലെ അധാര്‍മ്മികമായ പ്രവര്‍ത്തികളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്നതും.
അധാര്‍മ്മികമായ പ്രവര്‍ത്തികളില്‍നിന്നു മാറ്റിനിറുത്തുന്നതിനാണല്ലോ നിയമം വരുന്നത്. എവിടെനിന്നെല്ലാമോ പുറപ്പെട്ടു ഒന്നുചേര്‍ന്ന നദിയിലെ വെള്ളംപോലെ മനുഷ്യകുലം അധാര്‍മ്മികമായി യാത്രചെയ്യുന്നു.
നദികൾ സമുദ്രത്തിൽ അവസാനിക്കുന്നതുപോലെ മനുഷ്യൻ മരണത്തിൽ അവസാനിക്കുന്നു. അതിനടയിലാണ് മനുഷ്യകുലം തന്റെ ബുദ്ധി ചിന്ത യുക്തി ശാസ്ത്രം എന്നിവയിലൂടെ ദൈവത്തെ നോക്കിക്കാണുവാന്‍ ആഗ്രഹിക്കുന്നതും തന്റെ അധാര്‍മ്മികതയെ നിയന്ത്രിക്കുവാൻ നിയമംകൊണ്ട് ആഗ്രഹിക്കുന്നതും
നടപ്പിലാക്കുന്നതും.
ഒരു കാറ്റാടിയന്ത്രം വേഗത്തില്‍ കറങ്ങുമ്പോൾ അതിന്റെ ഇലകളുടെ കറക്കം നോക്കിക്കാണുവാൻ മനുഷ്യ നേത്രങ്ങള്‍ക്ക് കഴിയുന്നില്ല. തന്റെ ബുദ്ധിയിൽ ഉദിച്ച ആശയമാണ് യന്ത്രം എങ്കിലും തനിക്കു കീഴടങ്ങാത്ത എന്തോ ഒന്ന് തന്നെ കീഴ്പ്പെടുത്തുന്നതായി മനുഷ്യനു കാണാം. ഇത് മനുഷ്യന്റെ പരിമിതിയും ശാസ്ത്രത്തിന്റെ പരിമിതിയുമാണ്. ഏതൊന്നും ഫലമണിയുന്നത് മനുഷ്യപരിധിക്കുള്ളിൽ അല്ല എന്ന് പൂര്‍ണ്ണമായും വ്യക്തമാണ്. ദൃഷ്ടാന്തമായി നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ഫോണിന്റെയോ ആന്തരിക പ്രവര്‍ത്തനം മനുഷ്യ പരിധിക്കുള്ളിലെ കാഴ്ചയിലല്ല . ഇതുപോലെയാണ് നിയമംമൂലം നിയന്ത്രിക്കാൻ കഴിയാത്ത മനുഷ്യന്റെ അധാര്‍മ്മികതയും.
അധാര്‍മ്മികതയുടെ കാര്യത്തിൽ ഐക്യമുള്ള
മനുഷ്യന്റെ ഭാഷ വിവിധതരത്തിലുള്ളതായതിനെക്കുറിച്ചു ഒരു പുസ്തകം ഇങ്ങനെ തെളിവ്
തരുന്നുണ്ട്.
സത്യവേദപുസ്തകം, പഴയനിയമം,ഉല്‍പ്പത്തി 11:7 വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
8 അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
അങ്ങനെ മാനവകുലം ഭാഷയില്‍ ചിതറപ്പെട്ടു എങ്കിലും തിന്മയിൽ ഐക്യമുള്ളവരായി ഭൂമിയിൽ ജീവിതം തുടര്‍ന്നു. ഈ സ്വഭാവത്തിന്റെ ആദ്യപടിയായി ജ്യേഷ്ഠൻ അനുജനെ കൊല്ലുകയാണ് ചെയ്തത്. അപ്പോള്‍ നിയമം ഇല്ലാതിരുന്നതിനാൽ അത് അനീതി ആയിരുന്നില്ല എന്നുള്ളത് വായനക്കാരന് ഓര്‍ക്കുമല്ലോ?
കളികള്‍ നടക്കുമ്പോൾപോലും നിയമങ്ങൾ ഉണ്ട്.അതില്‍ പങ്കെടുക്കുന്നവരോ കാണുന്നവരോ അതിലുള്ള നിയമങ്ങള്‍ ചോദ്യം ചെയ്തു കാണാറില്ല. ഇതുപോലെയാണ് ക്രിസ്തീയതയെ വിശദീകരിക്കുന്ന സത്യവേദപുസ്തകവും. മനുഷ്യബുദ്ധിയോ യുക്തിയോ ശാസ്ത്രമോ ആവശ്യപ്പെടുന്നത് അത് നല്‍കുന്നില്ല. വിശ്വസിക്കുന്നു എങ്കില്‍ മാത്രമേ അതിലുള്ളത് കണ്ടെത്താൻ കഴിയുകയുള്ളു. മനുഷ്യബുദ്ധിയോ യുക്തിയോ ശാസ്ത്രമോ അംഗീകരിക്കാത്ത വിഡ്ഢിത്തമാണ് (foolishness) ആണ് ദൈവവിശ്വാസം എന്നുള്ളത്. മനുഷ്യബുദ്ധികൊണ്ട് അതിനെ ചോദ്യംചെയ്തു നോക്കേണ്ട എന്ന് ഈ വചനത്തിലൂടെ എഴുത്തുകാരന് വെളിപ്പെടുത്തുന്നു.
1 കൊരിന്ത്യർ 1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.
22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
24 ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
25 ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
ഭോഷത്വം=വിഡ്ഢിത്തം (foolishness)
ക്രിസ്തുവിനും ഏകദേശം 1400 വര്‍ഷങ്ങള്‍ക്കു
മുമ്പ് തികവുള്ള നിയമ വ്യവസ്ഥകളുടെ കീഴിലേക്ക് കടന്നുവന്ന ദൈവത്തിന്റെ മനുഷ്യന്റെ ആദ്യത്തെ
കുലപാതകത്തെക്കുറിച്ചു ഒരു പുസ്തകം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യവേദപുസ്തകം പഴയനിയമം ഉല്‍പ്പത്തി 4: 8 എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.
എന്നാല്‍ താൻ ഒരു കുലപാതകം ചെയ്യുന്നതിനുമുമ്പ് താൻ ചെയ്യുന്ന പ്രവര്‍ത്തിക്കു ഒരു ശിക്ഷ ലഭിക്കുമെന്ന് തന്നോടൊപ്പം ജീവിച്ചിരുന്നവരില്നിന്നു താൻ അറിഞ്ഞിരുന്നില്ല. കാരണം അവര്‍ക്ക് കല്‍പ്പനകൾ(നിയമങ്ങള്‍) ലഭിച്ചിരുന്നില്ല എന്നുള്ളതുതന്നെ. ഇക്കാലങ്ങളിലും മനുഷ്യപ്രവര്‍ത്തനങ്ങൾ അധാര്‍മ്മികവും സധാര്മ്മികവും ആയി കണക്കിടുന്നത് നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ആദ്യത്തെ കുലപാതകം ചെയ്ത വ്യക്തി ജീവിച്ചിരുന്നത് ക്രിസ്തുവിനും ഏകദേശം 3400 വര്‍ഷങ്ങള്‍ക്കു മുമ്പ് ആയിരുന്നു എന്നുള്ളത് അന്നുള്ള ജീവിത സാഹചര്യങ്ങളെ തിരിഞ്ഞു നോക്കുവാന്‍ നമുക്ക് സഹായകമാകും. ക്രിസ്തുവിനും ഏകദേശം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് തികവുള്ള നിയമ വ്യവസ്ഥകളുടെ കീഴിലേക്ക് കടന്നുവന്ന മനുഷ്യനില്‍നിന്നു ദൈവം ആഗ്രഹിച്ചത് മനുഷ്യൻ അത് അനുസരിച്ച് ജീവിക്കട്ടെ എന്നല്ല. അതിനെക്കുറിച്ച് ഒരു ഭക്തന് ഇങ്ങനെ എഴുതുന്നുണ്ട്.
സത്യവേദപുസ്തകം പുതിയനിയമം റോമര്‍ 3:20 ന്യായപ്രമാണത്താൽ (നിയമത്താല്‍) പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
പാപത്തിന്റെ അല്ലെങ്കിൽ തിന്മയുടെ പ്രേരണകൾ ഉള്ള മനുഷ്യ ശരീരത്തെ കാണിച്ചുകൊടുക്കുകയാണ് ദൈവം അവിടെ ചെയ്തത്. എന്നാല്‍ മനുഷ്യ നിയമങ്ങളെ നാം നോക്കുമ്പോള്‍ അത് അനുസരിക്കേണ്ടതിനാണ് നല്കപ്പെടുന്നത്. അത് നിയമം ആവശ്യപ്പെടുന്ന നീതി പുറപ്പെടേണ്ടതിനാണ് എന്ന് വ്യക്തവുമാണ്. നമ്മുടെ ചിന്തകള്‍ പോലെയല്ല ദൈവം ചിന്തിക്കുന്നത് എന്ന് ഇവിടെനിന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതെന്തുകൊണ്ടാണ് മനുഷ്യനു വിപരീതമായി ദൈവം ചിന്തിക്കുന്നത്? മനുഷ്യ ചിന്തകൾ ദൈവികം അല്ല എന്നുള്ളതുകൊണ്ടുതന്നെ. ഒരു ഭക്തൻ അതിനെ ഇങ്ങനെ കാണുന്നു. യെശയ്യാവു 55 :8എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
അതുകൊണ്ട് ദൈവത്തിനെതിരായി ചിന്തിക്കുന്ന മനുഷ്യനെയും ആ മനുഷ്യന്റെ ആന്തരികത്തെയും നമുക്കൊന്ന് നോക്കിക്കാണാം.
സ്ത്രീ, പുരുഷൻ, ഭിന്നലിംഗക്കാർ എന്നിങ്ങനെയാണ് മനുഷ്യരൂപങ്ങൾ. സ്ത്രീയും, പുരുഷനും രഹസ്യത്തിൽ കൂടിച്ചേര്‍ന്നു സ്ത്രീക്കോ, പുരുഷനോ, ഭിന്നലിംഗക്കാരനോ ജന്മം നല്കുന്നു. ജനനം മുതല്‍ വളര്‍ച്ചാ ഘട്ടങ്ങളില്‍ അങ്ങനെയുള്ള ശിശുവിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ് അധാര്‍മ്മികത എന്നുള്ളത് . ഇതെങ്ങനെ ശിശുവിൽ കടന്നുവരുന്നു എന്നുള്ളതിനെക്കുറിച്ച് അധികമായി ആരുംതന്നെ ഗവേഷണം നടത്താറില്ല. അല്ലെങ്കില്‍ ഒരു ജൈവികപ്രതിഭാസം എന്നുള്ള നിലയില്‍ അതിനെ തള്ളിക്കളയുകയോ ചെയ്യുന്നു. എന്നാല്‍ ആ നവജാത(ൻ) ഒരു അധാര്മ്മികയാ(നാ)യി ഭൂമിയിലേക്ക് കടന്നു വന്നിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യo.
ക്രിസ്തുവിനുമുമ്പ് 970-ല്‍ യിസ്രായേലിലെ രാജാവായിരുന്ന ശലോമോൻഇങ്ങനെ എഴുതിയതായി വായിക്കുവാന്‍ ഇടയായി. അധാര്‍മ്മികമായ ജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹം ജ്ഞാനികളിൽ ജ്ഞാനിയായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു.
സഭാപ്രസംഗി 1:18 ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
അധാര്‍മ്മികയുടെ ഫലമായാണ് നിയമങ്ങൾ കടന്നുവരുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ ഫലമായി നിയമനിർമ്മാണങ്ങള്ക്കായും അതിന്റെ സംരക്ഷണത്തിനായും ഭീമമായ തുകകളാണ് ഓരോരോ രാജ്യവും ചിലവഴിക്കുന്നതു. ശാസ്ത്രസഹായത്തോടെയാണ് അത് മുന്നേറുന്നത്. ശാസ്ത്ര സാങ്കേതികവിദ്യകള്‍ വര്‍ദ്ധിച്ചപ്പോൾ സൈബർ കുറ്റകൃത്യമേഖലയുടെ വളര്‍ച്ചയും അതിനുള്ള പരിഹാര നിയമങ്ങളും രൂപപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ ശാസ്ത്ര സാങ്കേതികവിദ്യകള്‍ അതിന്റെ ഉന്നതി പ്രാപിച്ചിട്ടും അധാര്‍മ്മികത പുറപ്പെടുവിക്കാത്ത ഒരു വ്യക്തിത്വത്തെ മനുഷ്യനില്‍ ഉണ്ടാക്കിയെടുക്കുവാൻ ശാസ്ത്രo നെട്ടോട്ടം ഓടുന്നതായി നാം കേള്‍ക്കുന്നുമില്ല. ബുദ്ധിപരമായി പുരോഗമനപരമായി ഉയര്‍ന്ന മനുഷ്യനു ശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് അത് ഉണ്ടാക്കിയെടുക്കുവാൻ കഴിയില്ലേ എന്ന് ശാസ്ത്രകാരന്മാർ ചോദിക്കുന്നുമില്ല. ശാസ്ത്രകാരന്മാരും പുരോഗമനവാദികളും ചേര്‍ന്ന് അങ്ങനെയൊന്നു ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ അത്തരത്തിലൊന്ന് വിജയിക്കുമെന്ന് അവരുടെയിടയിലുള്ള ബുദ്ധിജീവികൾ അഭിപ്രായപ്രകടനങ്ങള്‍ നടത്താത്തതുകൊണ്ട് നമുക്ക് മറ്റു വഴികളെക്കുറിച്ചും ആലോചിക്കാവുന്നതാണ്. അതുകൊണ്ട് ശാസ്ത്രമോ മനുഷ്യബുദ്ധിയോ അംഗീകരിക്കാത്ത ആത്മിക വശങ്ങളെക്കുറിച്ചു ചിന്തിക്കാവുന്നതെയുള്ളു.
ഈ വിധത്തിലുള്ള ചിന്തകള്‍ പങ്കുവെക്കുന്നത് മതങ്ങളാണ്. വിവിധ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ പത്തോളം മതങ്ങൾ അവയുടേതായ മതഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നതായി അറിയുവാൻ ഇടയായിട്ടുണ്ട്.
നാം ഈ ലോകത്തില്‍ ജീവിക്കുമ്പോൾ നമ്മുടെ കണ്മുമ്പിലൂടെ പല കാര്യങ്ങളും കടന്നുപോകുന്നത് നാം കാണാറുണ്ട്. അവക്കെല്ലാംതന്നെയും എന്തെങ്കിലും ഒരു കാരണം ഉണ്ടെന്നുള്ളത് നമുക്ക് അറിവുണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്തേക്കാം.എന്നിരുന്നാല്ക്കൂടി ആ കാര്യത്തിന്റെ കാരണം നിലനില്ക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ യുക്തിയുടെയോ ബുദ്ധിയുടെയോ ശാസ്ത്രത്തിന്റെയോ സഹായത്തോടെ തയ്യാർ ചെയ്ത പരിണാമവാദത്തിൽ അധാര്‍മ്മികതയുടെ കാരണം കണ്ടെത്താനോ മനസ്സിലാക്കാനോ കഴിയില്ല. മനുഷ്യഉത്ഭവത്തിന്റെ പരിണാമവാദം രൂപപ്പെട്ടു നൂറുകണക്കിന് വര്‍ഷങ്ങൾ കഴിഞ്ഞിട്ടും അധാര്‍മ്മികത വര്ദ്ധിച്ചുവരികയല്ലാതെ കുറഞ്ഞതായി തെളിവുകളിൽ ലഭ്യമാകുന്നില്ല. എന്നാൽ കുറ്റകൃത്യങ്ങൾ നേരിടുവാനായി നിരവധി നിയമങ്ങള്‍ ഉണ്ടാക്കുക നിമിത്തം കുറ്റകൃത്യങ്ങൾ കുറഞ്ഞതായി കാണാൻ കഴിയുന്നുണ്ട്. അത് ശിക്ഷകളുടെ കാഠിന്യവും കാലാവധിയും വര്ദ്ധിച്ചുവന്നതിനാലാണ് സംഭവിച്ചിട്ടുള്ളത്. മറിച്ച് മനുഷ്യന്റെ അധാര്‍മ്മികതക്ക് കടിഞ്ഞാണിടുവാൻ യാതൊരുവിധ മനുഷ്യ ആശയങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് വ്യക്തം.
ഏതൊരു പ്രശ്നത്തിന്റെയും പരിഹാരത്തിന് ആ പ്രശ്നം ആരില്‍നിന്നു ആരംഭിച്ചു എന്നുള്ളത് അന്വേഷിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകമാകും എന്നുള്ള കാര്യത്തില്‍ മനുഷ്യകുലം ഐക്യപ്പെട്ടിരിക്കുന്നു. എന്നാല്‍ മനുഷ്യനിലെ അധാര്‍മ്മികതയെക്കുറിച്ചുള്ള അന്വേഷണത്തിലും പ്രശ്നപരിഹാരത്തിലും ഐക്യതയില്ലാത്ത രീതികൾ സ്വീകരിച്ചുവരുന്നുണ്ട് എന്ന് നാം കാണുന്നുണ്ട്. അങ്ങനെയുള്ള രീതികളില്‍ മിക്കവയും ഒരു പ്രത്യേക വിഭാഗത്തിന്റെ അടിമത്തത്തിന്റെയും അഭിപ്രായത്തിന്റെയും കീഴിൽ നിലനിന്നുപോരുകയും അതിലെ സ്ഥാനമാനങ്ങൾ ജീവിതമാര്‍ഗ്ഗമായി കരുതിവരുകയും ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ നിയമങ്ങൾ കൂടാതെ അധര്‍മ്മം പരിഹരിക്കുന്നതിനു സമാന്തരമായി നിലനില്‍ക്കുന്ന സംവിധാനങ്ങളെ മതങ്ങള്‍ എന്നുള്ള പേരിലാണ് അറിയപ്പെടുന്നത്.ഇതുകൂടാതെ അധര്‍മ്മം പരിഹരിക്കുന്നതിനുള്ള മറ്റൊരു സംവിധാനമാണ് യുക്തിവാദത്തിലൂന്നിയ പുരോഗമന ആശയങ്ങള്‍. മതവും പുരോഗമന ആശയങ്ങളും എന്തു പറയുന്നു എന്ന് അല്പ്പമായി നാം നോക്കേണ്ടതുണ്ട്.
മതം: വിക്കിപീഡിയ, ഒരു സ്വതന്ത്ര
വിജ്ഞാനകോശം ഇങ്ങനെ പറയുന്നു.
ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം. ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുണ്യവാളന്മാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു. എല്ലാ മതത്തിനും രണ്ട് ഭാഗങ്ങൾ ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വിവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങൾ. ദൈവാരാധനയും ആത്മാവിന്റെ രക്ഷയുമാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങൾ കാലത്തിനും അനുസരിച്ച് പുതുക്കപ്പെടുന്നു.
മതപരമായ
ചിഹ്നങ്ങൾ, ഇടത്തുനിന്ന്
വലത്തോട്ട്:
നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം
നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ
നിര 3: സിഖ്
മതം, ബഹായി, ജൈനമതം
ഹിന്ദുമതം
ഒരു ഇന്ത്യൻ ധർമ, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് . ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.
പൊതുവായി ഓംകാരത്തെ ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. “ഓം” എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. എല്ലാ ദേവതാ സ്തുതികൾക്ക് മുൻപിലും പൊതുവായി ഓം എന്ന ശബ്ദം കാണാം. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം;
ആരാധനയും
ഈശ്വരനും
ആരാധനയുടെയും ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്റെയും കാര്യത്തിൽ ഹിന്ദുമതം ഒരു സാഗരതുല്യം വിശാലമാണ് . വിവിധതരം ചിന്താപദ്ധതികളും , സൈദ്ധാന്തികമായ വിപുലതയും ഉൾക്കൊണ്ടിട്ടുണ്ട് .ലോകത്തിലെ എല്ലാ മതങ്ങളിലും കാണുന്ന ആരാധനാസമ്പ്രദായങ്ങളുടെയും കാതലായ അംശങ്ങൾ ഹിന്ദുമതത്തിൽ കാണാവുന്നതാണ് . ഇതിൽ ഏകദൈവ വിശ്വാസം , ബഹുദൈവ-ബഹുദേവതാ വിശ്വാസം , അദ്വൈതം , ദ്വൈതം , വിശിഷ്ടാദ്വൈതം , യോഗപദ്ധതി , സാംഖ്യം , താന്ത്രികാനുഷ്ഠാനം , ദേവതാ സമ്പ്രദായം , ബൗദ്ധം , ചാർവ്വാകം തുടങ്ങിയ നിരീശ്വര തത്ത്വം വരെയുണ്ട് . ഇത്രയും വിപുലമായതു കൊണ്ടാണ് സർവ്വ ആക്രമണങ്ങളേയും വിദേശമതങ്ങളുടെ അമിതമായ കടന്നുകയറ്റത്തേയും അതിജീവിച്ചു ഹിന്ദുമതം നിലനിന്നു പോരുന്നത് . ആയൂർവേദം, യോഗ, ജ്യോതിഷം, വാസ്തുവിദ്യ , വേദഗണിതം, ഗണിത സമ്പ്രദായം, കാമശാസ്ത്രം തുടങ്ങിയവ ലോകത്തിനു ഭാരതം നൽകിയ വിലപ്പെട്ട സംഭാവനകളാണ്. ഇവയൊക്കെയും ഹിന്ദുധർമവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതും കാണാം.
ആർക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹിന്ദുമതം നൽകുന്ന ജനാധിപത്യപരമായ ആരാധനാ സ്വാതന്ത്ര്യമാണ്. ഈശ്വരനെ ബ്രഹ്മം എന്ന ഒരു സാങ്കേതിക പദത്തിൽ ഹിന്ദുമതം നിർവ്വചിച്ചിരിക്കുന്നു . ബ്രഹ്മം ഒരേസമയം നിർഗ്ഗുണവും സഗുണവുമാണ് . സത്വഗുണം, തമോഗുണം, രജോഗുണം എന്നിവയാണ് മൂന്ന് ഗുണങ്ങൾ. സൃഷ്ടി സഗുണബ്രഹ്മവും സൃഷ്ടിക്കു മുൻപുള്ള അവസ്ഥയിൽ ബ്രഹ്മം നിർഗ്ഗുണവുമായിരുന്നു . അതിനാൽ പരബ്രഹ്മോപാസന , അപരബ്രഹ്മോപാസന എന്നിങ്ങനെ രണ്ടു തരത്തിൽ ഈശ്വരനെ ആരാധിക്കാം . പരബ്രഹ്മത്തെ നിർഗ്ഗുണമായി ഉപാസിക്കുന്നവർ അദ്വൈതം സ്വീകരിക്കുകയും ജീവാത്മാവായ മനുഷ്യനും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്പനയിൽ എത്തിച്ചേരുകയും ചെയ്യുന്നു . ഈശ്വരനെ അറിയുക എന്ന ഒന്നില്ല . ഈശ്വരനായിത്തീരലെയുള്ളൂ -എന്ന വിവേകാനന്ദസ്വാമികളുടെ വചനം ഇവിടെ ചിന്തനീയമാകുന്നു . അങ്ങനെ ദൈവീകമായ സാത്വികഗുണങ്ങൾ ജീവിതത്തിൽ പകർത്തുവാനും അതുവഴി ജീവിതവിജയം നേടുവാനും സാധിക്കുന്നു.
മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങൾ
ഹിന്ദുമതവിശ്വാസങ്ങൾ
പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്. ഇവയെ ‘’’പുരുഷാർത്ഥങ്ങൾ’’’ എന്ന്
സുചിപ്പിക്കുന്ന
ധർമ്മം
(സ്വപ്രവർത്തി)
അർത്ഥം (സമ്പത്ത്)
കാമം (ഇന്ദ്രിയസുഖം/ആഗ്രഹങ്ങൾ)
മോക്ഷം (ജീവിതമോചനം/ പരമപദപ്രാപ്തി)
ജാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദു വിഭജിക്കപ്പെട്ടിരിക്കുന്നു.
ചാതുർവർണ്ണ്യത്തിൽ
ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തിൽ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.
ബ്രാഹ്മണർ—-—ക്ഷത്രിയർ—–വൈശ്യർ—–ശൂദ്രർ
ഉദ്ധരണി
ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്. ജവഹര്‍ലാൽ നെഹ്രു.
(മതം എന്നുള്ളത് മനുഷ്യരുടെ അഭിപ്രായങ്ങളാണ്. അതില്‍ പാപപരിഹാരത്തിനു മനുഷ്യര്‍ പങ്കാളികൾ ആകുന്നില്ല.മറിച്ച് പുരോഹിതന്മാര് യാഗാര്‍പ്പണത്തിലൂടെ അത് നിര്‍വ്വഹിക്കുന്നു.) |
ഈശ്വരനിൽ വിശ്വസിച്ചില്ലെങ്കിലും സത്യവും ധർമ്മവും പാലിച്ചു ജീവിക്കുന്ന വ്യക്തികൾക്ക് മോക്ഷപ്രാപ്തിക്ക് അർഹതയുണ്ടെന്ന് ഭാരതീയർ വിശ്വസിക്കുന്നു. വ്യക്തികൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭഗവാനെ ആരാധിക്കുവാനും ആരാധിക്കാതിരിക്കാനും ഹിന്ദുധർമം അനുവദിക്കുന്നു. ഏതു രീതിയിൽ ആരാധിച്ചാലും വിവിധ നദികൾ കടലിൽ ചേരുന്നപോലെ ഒടുവിൽ ഭഗവാനിൽ എത്തിച്ചേരും എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സനാതനധർമത്തെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ സെമിറ്റിക്ക് മതങ്ങൾ വന്നതിനു ശേഷമാണ്. ഭാരതത്തിൽ വികസിച്ചുവന്ന സംസ്കാരമാണെങ്കിലും ഈ സനാതനധർമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. നേപ്പാൾ ഒരു ഹൈന്ദവ ഭൂരിപക്ഷരാജ്യമായിരുന്നു. ഇന്തോനേഷ്യ, തായ്ലന്റ്, കമ്പോഡിയ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ ഇതിന്റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു. പല അറബ് രാജ്യങ്ങളിലും, പാശ്ചാത്യരാജ്യങ്ങളിലും ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കാണാം.
ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദുമത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശിയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്. സിന്ധൂനദീതട സംസ്കാരവുമായി ബന്ധപെട്ടാണ് ഈ വാക്ക് ഉപയോഗിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്. ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവചരിത്രം ഹിന്ദുമതത്തിനില്ല. സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ് ഹിന്ദുമതം അഥവാ സനാതനധർമ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ് ഈ മതത്തിന്റെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഹിന്ദുമതം വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ് മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദു മതവും യഥാർത്ഥത്തിൽ ദ്രാവിഡ മതമാണെന്നാണ് അവർ വാദിക്കുന്നത്.
എല്ലാ മനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് – ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരമാത്മാവിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് ഹിന്ദുവേദവിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. എന്നാൽ ‘വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകൾ ആണ് ‘ എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യത പുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മുഖ്യധാര സ്വന്തം ഉദ്ബോധനങ്ങളിൽ നിന്നും ഹൈന്ദവസാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.
ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുമതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുർവർണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങൾ
ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ
ചിന്തകളിൽ നിന്ന്ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമതപ്രമാണങ്ങളിൽ
പറയുന്നില്ല.
ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ
സംസ്കാരത്തിൽ മേൽ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ
സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം
ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ
ഉള്ളവരായിരുന്നു.
ഹൈന്ദവഗ്രന്ഥങ്ങൾ
വിക്കിപീഡിയ
ഹൈന്ദവസാഹിത്യം, അതായത് ഹിന്ദുമത പാരമ്പര്യത്തിൽ അധിഷ്ഠിതമായ
സാഹിത്യം പ്രധാനമായും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്.
1 വർഗീകരണം, 2 വേദങ്ങൾ, 2.1വേദവിഭാഗങ്ങൾ, 3 ഉപനിഷത്തുകൾ
4 വേദാംഗങ്ങൾ,5 ഇതിഹാസങ്ങൾ,6 ഭഗവദ് ഗീത,7 പുരാണങ്ങൾ,
8 മറ്റ് ഗ്രന്ഥങ്ങൾ
1.വർഗീകരണം
ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.
- ശ്രുതി എന്നാൽ എന്താണോ കേട്ടത് അത് എന്ന് അർത്ഥം. ഋഷിമാരിൽനിന്ന്
നേരിട്ട് കേട്ട് വളരെ നിഷ്കർഷയോടെ പഠിച്ച് ഉച്ചാരണത്തിൽപ്പോലും തെറ്റുകൂടാതെ
തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയാണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്.
അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കുന്നത്.
- സ്മൃതി എന്നാൽ എന്താണോ സ്മരിച്ചത് അത്. മുനിമാർ ഓർത്തിരുന്ന് പിന്നീട്
മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്. ഇവ
ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികളിലുള്ള കാര്യങ്ങളെക്കുറിച്ച്
തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ്
ചെയ്യുന്നത്.ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.
വേദങ്ങൾ.
ഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. ക്രി.മു. 2500-1000 ങ്ങളിൽ പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനൻ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താൽ അദ്ദേഹം വേദവ്യാസൻ എന്നറിയപ്പെടുന്നു. ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയുടെ വിശകലനത്തിൽ വേദങ്ങൾ അനാദിയാണ്. അവ ഉണ്ടായത് ഓരോ സൃഷ്ടിയുടെയും തുടക്കത്തിലാണ്. ഇപ്പോഴത്തെ സൃഷ്ടി തുടങ്ങിയിട്ട് 197,29,49,115 (197 കോടി 29 ലക്ഷം 49,115 അല്ലെങ്കിൽ 1,972,949,115 – 1.972 ബില്ല്യൺ) വർഷങ്ങളായി, ജ്യോതിഷഗണിതാനുസാരണം (കടപ്പാട് – ആർഷനാദം മാസിക, 2013 നവംബർ ലക്കം). അതുകൊണ്ട് വേദങ്ങൾക്കും ഇത്രയും പഴക്കമുണ്ട്.
വേദങ്ങൾ നാലുണ്ട്. ഋഗ്വേദം, യജുർവേദം, സാമവേദം, ഏവം അഥർവവേദം.
- ഋഗ്വേദം പ്രകൃതിശക്തികളെ
സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്;
- യജുർവേദം യജ്ഞങ്ങളുടെ നിർവഹണത്തിനുള്ള
നിർദ്ദേശങ്ങളാണ്.
- സാമവേദം പ്രധാനമായും സംഗീതമാണ്.
ഋഗ്വേദത്തിൽനിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തിൽ
സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.
- അഥർവവേദം ശത്രുനാശത്തിനും രോഗരക്ഷക്കും
പാപപരിഹാരങ്ങൾക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങൾ അടങ്ങിയതാണ്.
വേദങ്ങളുടെ പശ്ചാത്തലം
ഇന്തോ ആര്യന്മാരുടെ ,മദ്ധ്യേഷ്യയിൽ നിന്ന് ഇറാനിയൻ
പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ
ഉപഭൂഖണ്ഡത്തിലേക്കുള്ള, കുടിയേറ്റകാലത്താണ്
ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ
വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ് ഇതിൽ
പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ
സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി – ഗുമൽ നദി, കുഭാ – കാബൂൾ നദി, സുവാസ്തു – പെഷവാറീനു വടക്കുള്ള
സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ
സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക്
വരുന്നതും ഗംഗയുടേയും യമുനയുടേയും തടങ്ങളിലേക്ക് നീങ്ങിയതായും
കാണാൻ സാധിക്കും. വേദങ്ങൾ
വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും
ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൾ
മനുഷ്യ
നാമം ആണെന്ന തോന്നലാണു ഇതിനു കാരണം.
ഋഗ്വേദം.
സ്തുതിക്കുക എന്നർത്ഥമുള്ള ‘ഋച്‘ എന്ന ധാതുവിൽ നിന്ന് ഉണ്ടായ
പദമാണ് ‘ഋക്”. ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി
പരിഗണിക്കപ്പെടുന്നു. ഇതിലെ കീർത്തനങ്ങളാണ് ‘സംഹിതകൾ‘. ദൈവത്തോട്
പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ്
മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം
ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. ‘അഗ്നിമീളേ പുരോഹിതം‘ എന്നാരംഭിക്കുന്ന ഋഗ്വേദം ‘യഥ വസ്സുസഹാസതി‘ എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ
ചിട്ടപ്പെടുത്തപ്പെട്ട ‘ഗായത്രീമന്ത്രം‘ ഇതിലെ ആറാം മണ്ഡലത്തിലാണ്.
ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് ‘പുരുഷസൂക്തം‘. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്
ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ്
ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ
നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ
സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു.
യജുർവ്വേദം
നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച്
ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ്
ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ
പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ
ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.
സാമവേദം
യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന
മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.
അഥർവവേദം
അഥർവ്വ ഋഷിയുടെ പേരിലാണ് ഈ വേദം അറിയപ്പെടുന്നത്
ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ്
വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.
വേദഭാഷ
സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ. അതിൽ നിന്നുമാണു ലൗകിക സംസ്കൃതം അടക്കമുള്ള ലോകഭാഷകൾ ഉണ്ടായതായി
പല പണ്ഡിതരും അഭിപ്രായപ്പെടുന്നതു.
വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക
രീതിയുണ്ട്. ഇതിനു “ഓത്ത്” എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക
സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.
വേദങ്ങളിലെ ദൈവസങ്കല്പം.
വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത്
എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം
പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു. മാക്സ്
മുള്ളർ (Max Muller) ഒരു പടികൂടി കടന്ന്, വേദങ്ങളിൽ
ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം എന്നു പേരിടുകയും ചെയ്തു.
എന്നാൽ ആര്യ സമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ വേദങ്ങൾ ഏകദൈവത്തെ തന്നെയാണു
പ്രതിപാദിക്കുന്നത്. ഇതിനു ധാരാളം പരാമർശങ്ങൾ
വേദങ്ങളിൽത്തന്നെയുണ്ട്. “
പുരാണങ്ങൾ
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ(സംസ്കൃതം:पुराण, purāṇa. ആംഗലേയം:Puranas). വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ ‘പഞ്ചമവേദമെന്നും’ വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്.
പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന്
പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും
മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ
ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ
ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന
രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ
എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.
വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ
സംസ്കൃതഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ
സ്ത്രീകളും ശൂദ്രരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത്
അനുവദനീയവുമായിരുന്നു. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.
ഭഗവദ്ഗീത
ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത(സംസ്കൃതത്തിൽ भगवद् गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്.
കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ്ഇത് ക്രോഡീകരിച്ചത് എന്ന്
വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി
ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർമയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന്
ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ് ഗീതയിലുള്ളത്.
ഭഗവദ്ഗീത എന്നതിന് ദൈവത്തിന്റെ
ഗീതം എന്നാണ് വാച്യാർത്ഥം.
പശ്ചാത്തലം.
മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ വിമുഖത കാട്ടിയ അർജ്ജുനനെയുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന.
യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയൻ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് മഹാഭാരതത്തിൽ വ്യാസൻവിവരിച്ചിരിക്കുന്നത്.
രചനാകാലം.
ഗീത
സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള
ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ്. ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു
കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ
വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക
രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ
ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാണു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല
ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കൃഷ്ണനെന്ന ദൈവം തന്നെ അർവ്വാചീനനാണ്.
അദ്ദേഹത്തിന്റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാണ്ടുകളോളം അംഗീകരിക്കപ്പെട്ടില്ല.
ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്. മറ്റു ചില ചരിത്രകാരന്മാർ
പറയുന്നത് കൃഷ്ണദ്വൈപായനൻ എന്ന വേദവ്യാസൻ സൃഷ്ടിച്ച ഒരു കഥാപാത്രം
മാത്രമാണ് കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണർ തങ്ങളുടെ ദൈവങ്ങളുടെ
സ്ഥാനത്തേക്ക് ഉയർത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ്.
ഗുജറാത്തിൽ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആൾ ദൈവത്തെ ഈ ഗണത്തിലേക്ക്
കൊണ്ടുവരികയായിരുന്നു .എന്നാൽ പുരാണങ്ങളിലെയും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളിലെയും കാലഗണനാ രീതിയും ആയി
ഒത്തു പോകുന്നതല്ല ഈ വാദങ്ങൾ എന്നത് കൊണ്ട് ഇവ ആധികാരികമാണ് എന്ന് ഉറപ്പിച്ചു
പറയാനും സാധിക്കില്ല.മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം,ശ്രീകൃഷ്ണന്റെ ജന്മസ്ഥലം
മധുര ,അദ്ദേഹത്തിന്റെ രാജധാനി ആയ ദ്വാരക തുടങ്ങിയവയുടെ
കാലപ്പഴക്കം നിർണയിക്കാൻ മതിയായ ഗവേഷണങ്ങൾ നടത്താത്തതും ഒരു പോരായ്മ തന്നെ ആണ്.
പ്രമേയം.
തത്വജ്ഞാനമാണ്
ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി
ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു.
യോഗാഭ്യാസം. From വിക്കിപീഡിയ
ഇന്ത്യൻപൗരാണിക
ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്.
മനുഷ്യനെ
ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി
രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ
എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.
തിരക്കും
മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന
മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാൻ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.ആധുനികചികിത്സാ
സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ
സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.
ആധുനികവൈദ്യശാസ്ത്രത്തെ
അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ
ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ
ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ
വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു
ചികിത്സാമാർഗ്ഗമാണിത്.
പന്ത്രണ്ട്
വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും
ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.
ശരീരത്തിന്റെ
വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും
ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന
പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം
ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു
ആത്മീയ ഉന്നതിലഭിക്കുന്നു
ഘടകങ്ങൾ.
യോഗയിൽ
യമം,
നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം
നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ്
വിധിച്ചിട്ടുള്ളത്. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട
ഘടകങ്ങളാണ് യമം,
നിയമം എന്നിവയിൽ
പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയിള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങൾ ആണ്.
യമം.
അഹിംസ
,
സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ്
പ്രതിപാദിക്കുന്നത്. മനസ്സുകൊണ്ടും, പ്രവർത്തികൊണ്ടും യാതൊന്നിനേയും
വേദനിപ്പിക്കരുത് എന്നാണ് അഹിംസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം
ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം. അതാണ് സത്യം
എന്ന് പറയുന്നത്. അർഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്തേയം എന്നത്
അർത്ഥമാക്കുന്നത്. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത്
അതായത് ദുർമോഹങ്ങൾ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം അർത്ഥമാക്കുന്നത്. മനസ്സുകൊണ്ടോ
പ്രവർത്തികൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം
കൊണ്ട് ഉദ്ദേശിക്കുന്നത്.
നിയമം.
ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം
എന്ന് പറയുന്നത്. ദുശ്ശീലവും ദുര് വിചാരങ്ങളും, ദുഷ്പ്രവർത്തികളും ഇല്ലാതെ മനസ്സിനെ
നിഷ്കളങ്കമായും സൂക്ഷിക്കുക. കൂടാതെ എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ്
സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം,
കടമകൾ എന്നിവ യഥാസമയം
നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കർമ്മങ്ങളും
ഈശ്വരാർപ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച്
നടത്തുന്ന വിലയിരുത്തലുകൾ, വിമർശനങ്ങൾ,
പിഴവുകൾക്കുള്ള
പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയുന്നു.
ആസനം.
‘സ്ഥിരസുഖം ആസനം‘ സ്ഥിരമായ സുഖം പ്രദാനം ചെയ്യുന്നതെന്തോ അതാണ്
ആസനമെന്ന് പറയുന്നുണ്ടെങ്കിലും പലർക്കും ഇത് അസുഖകരമായ അനുഭവമാണെന്ന്
ഫലിതമായെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രപഞ്ചത്തിലെ വിവിധ ചരാചരങ്ങളെ
നിരീക്ഷിച്ച പൂർവികർ ഇവരുടെ ഇരിപ്പിൽ തന്നെ പല ഗുണഗണങ്ങൾ കണ്ടെത്തുകയും അത്
മനുഷ്യരിൽ പരീക്ഷിച്ച് ഫലം അനുഭവിച്ചറിയുകയും ചെയ്തു. യോഗാസനങ്ങൾ ശരീരത്തിന് ദൃഡത
നൽകുന്നവയാണ്. ‘ആസനേന ഭവേത് ദൃഡം‘ എന്നാണ് ശാസ്ത്രം പറയുന്നത്. ഒപ്പം ചിട്ടയായ
ഭക്ഷണക്രമവും ഇതിന് അത്യന്താപേക്ഷിതമാണ്. നിസ്സാരകാര്യങ്ങൾക്കു പോലും
യന്ത്രസാമഗ്രഹികൾ ഉപയോഗിക്കുന്ന ആധുനിക ലോകത്തിൽ ഇവ തീർച്ചയായും ഗുണം ചെയുമെന്ന
കാര്യത്തിൽ സംശയമില്ല. എങ്കിലും യമം, നിയമം ഇവ കഴിഞ്ഞാണ് ആസനങ്ങൾക്ക് സ്ഥാനം.
പ്രാണായാമം.
യോഗാഭ്യാസത്തിന്റെ
പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനേയാണ്
ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിയ്ക്കുന്ന
ശ്വാസോച്ഛ്വാസപ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങൾക്ക് വിധേയമാക്കാൻ
മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിയ്ക്കാനായാണ്
യോഗയിൽ പ്രാണായാമം എന്ന അഭ്യാസം ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധപൂർവ്വം ചില
നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ
ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം
മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. മനസ്സും ശ്വാസവും
പരസ്പരപൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ
വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു.
നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.
പ്രത്യാഹാരം.
തിരിച്ചുകൊണ്ടുവരൽ
എന്നാണ് പ്രത്യാഹാരപദത്തിന് അർഥം. ഇന്ദ്രിയങ്ങളെ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ സ്വസ്വവിഷയങ്ങളിൽ വ്യാപരിക്കുവാൻ
അനുവദിക്കാതെ പിടിച്ചുനിർത്തി ആ ഇന്ദ്രിയങ്ങളുടെ അധീശത്വം നേടുകയും തദ്വാരാ
മനഃശക്തിയെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുകയും ആണ് പ്രത്യാഹാരത്തിന്റെ ലക്ഷ്യം.
ഇത് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരുവന് പഞ്ചേന്ദ്രിയവിഷയമായ ബാഹ്യലോകം
അനുഭവവേദ്യമാകയില്ല.
ധാരണ.
പ്രത്യാഹാരംവഴി
വിഷയങ്ങളിൽനിന്നു പിൻതിരിപ്പിച്ചുകൊണ്ടുവന്ന മനസ്സിനെ ഏകാഗ്രമാക്കി ഒരു ബിന്ദുവിൽ
കേന്ദ്രീകരിക്കുന്ന അനുഷ്ഠാനമാണ് ധാരണ. നാസാഗ്രം, നാഭിചക്രം മുതലായ ഏതെങ്കിലും ഒരു സ്ഥാനത്തെ ഈ
ആവശ്യത്തിനു തിരഞ്ഞെടുക്കാവുന്നതാണ്.
ധ്യാനം.
ധാരണയ്ക്കു
വിഷയമായ ബിന്ദുവിൽ ഏകതാനത അനുഭവിക്കുകയാണ് ധ്യാനം എന്ന അംഗത്തിന്റെ സ്വഭാവം.
അപരിവർത്തിതവും അവിചലിതവും ആയ ജ്ഞാനാവസ്ഥയാണ് ഇത്. ധ്യാനം ശീലിക്കുന്നവൻ
പ്രണവത്തെ-ഓംകാരത്തെ-ഏകാവലംബമായി സ്വീകരിക്കാറുണ്ട്. മനസ്സും ആത്മാവും തമ്മിലുള്ള
ബന്ധം സ്ഥാപിച്ചുതരുന്ന മധ്യസ്ഥനാണ് പ്രണവം. പ്രണവം ഈശ്വരവാചകമാകയാൽ അർഥാനുസന്ധാനത്തോടുകൂടി
ജപിക്കുന്നതു ധ്യാനമായിത്തീരുന്നു. ക്ളേശം (അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം), കർമം (പുണ്യപാപങ്ങൾ), ആശയം (വാസന) എന്നീ ജീവധർമങ്ങളൊന്നുമില്ലാത്ത
പരമകാരുണികനായ ഈശ്വരനെ നിരന്തരം ധ്യാനിക്കുന്നതുകൊണ്ട് സാധകനു തദാകാരത്വം
ലഭിക്കുന്നു. അങ്ങനെ അത് ഐക്യസിദ്ധിക്കു വഴിയൊരുക്കുന്നു.
സമാധി.
യോഗത്തിന്റെ
എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും
ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയിൽ അനുഭവപ്പെടുന്നത്. മുൻപറഞ്ഞ ഏഴു
സാധനകൾ അനുഷ്ഠിക്കുമ്പോഴും ധ്യാതാവ്, ധ്യേയം, ധ്യാനം എന്നിവയുടെ വിവേചനം ഉണ്ടായിരിക്കും.
എന്നാൽ സമാധിയിൽ ധ്യാതാവും ധ്യാനവും ധ്യേയത്തിൽ വിലയം പ്രാപിച്ച്-ത്രിപുടി
നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുകയും യോഗത്തിന്റെ സാഫല്യം സിദ്ധവത്കൃതമാകുകയും
ചെയ്യും. പാതഞ്ജലപദ്ധതിയനുസരിച്ച് സമാധിയിൽ സാധകൻ അനുഭവിക്കുന്ന പരമാനന്ദം
ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യം കൊണ്ടുള്ളതാണ്.
ഇതെല്ലാം
യോഗ അഭ്യസിക്കാൻ തുടങ്ങും മുൻപ് ശീലിക്കേണ്ട കാര്യങ്ങളാണ്. ഉത്തമ വിശ്വാസമുള്ള
ഗുരുവിന്റെ കീഴിൽ നേരിട്ട് വിദ്യ അഭ്യസിക്കുക. അത് തെറ്റുകൾ പെട്ടെന്ന്
തിരുത്താനും ശരിയായരീതിയിൽ പരിശീലിക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ടവ.
നേരത്തേ
ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽ പിച്ച് എഴുന്നേൽക്കുക. വെറും വയറ്റിൽ
ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക. തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം
പ്രഭാത കൃത്യങ്ങൾ കൃത്യമായ് ചെയ്യുക. അതിന് ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള
മുറിയിൽ,
കട്ടിയുള്ളതും നീളവും
വീതിയുമുള്ള വിരിപ്പ് വിരിക്കുക. അതിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന്
യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രവും അതിനു ശേഷം ഏതെങ്കിലും ഇഷ്ട
പ്രാർത്ഥനയും ചൊല്ലുക.
യോഗശാസ്ത്രം.
ആയുസ്സും
ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം.ഇതിനുള്ള അനേകം
ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിയ്കുന്നത്. ആസന
പ്രാണായാമാദികളാണ് പ്രധാനമായ യോഗസാധനകൾ . പ്രകൃതിചികിത്സയിൽ യോഗ നിർബന്ധമാണ്.
യോഗാസനം.
പ്രധാന ലേഖനം: യോഗാസനം
ശരീരത്തിനും
പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം
കൊടുക്കലാണിത്. നല്ല നീളവും വീതിയുമുള്ള ഒരു ഷീറ്റ്, യോഗാസനം ചെയ്യൂമ്പോൾ ശരീരം തറയിൽ
സ്പർശിക്കാതിരിക്കാനായി ഉപയോഗിക്കേണ്ടതാണ്. നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട
ആസനങ്ങളുണ്ട്.
ബ്രഹ്മചര്യം.
ഈ
വാക്കിന് യോഗശാസ്ത്രത്തിൽ ധാരാളം അർത്ഥങ്ങൾ ഉണ്ട് , പരം ബ്രഹ്മത്തിന്റെ വഴിയേ ചരിക്കുക അതാണ്
ബ്രഹ്മചര്യം. ജീവിതം നയിക്കുന്ന സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരം
കൊണ്ടുംമനസ്സ്കൊണ്ടും വാക്കുകൊണ്ടും നമ്മുടെ ശക്തി ഒരു തരത്തിലും ദുരുപയോഗം
ചെയ്യാതിരിക്കുക എന്നതാണ് ബ്രഹ്മചര്യം.
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. രാമന്റെ യാത്ര എന്നാണ്
രാമായണത്തിനർത്ഥം. വാല്മീകി
മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന്
വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ
സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ
പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള
മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്
വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ
പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് വാല്മീകിരാമായണം
രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.
ഒരു നൂറ്റാണ്ടിനു മുമ്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം
അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ
നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി
ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന
അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി)
ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം
രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.
പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ
രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും
സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ
ചേർന്നതാണ്. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട്
വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട്
ചേർക്കപ്പെട്ടതാണ് എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ
എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു. രാമായണത്തിൽ രാമനെ ഈശ്വരനായി
ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ കൂടുതലും കാണുന്നത് കാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും
ആണ്. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന്
പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റെയും
ബാലകാണ്ഡത്തിന്റെയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ
വ്യത്യസ്തമായിരിക്കുന്നതും തന്നെ ഇതിനുള്ള തെളിവാണ്. പല ഗ്രന്ഥകർത്താക്കളും
തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.
രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ
എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ് (ഇത് വളരെക്കാലം മുൻപേ
വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ
വാദിക്കുന്നു.
ഐതിഹ്യം
രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം
അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ
വിരുന്നുവന്ന നാരദമുനിയിൽ നിന്നാണ് വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള
വാല്മീകിയുടെ ചോദ്യം ഇങ്ങനെയാണ്.
‘ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ’
അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ
ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ
അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ് നാരദൻ
രാമകഥ ചൊല്ലിക്കൊടുക്കുന്നത്.
എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ്
എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ
രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും
വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.
പിന്നീടൊരിക്കൽ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത്
വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന
കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും
പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ
ഉറഞ്ഞുക്കൂടിയ വികാരം[a]
“മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ
ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം”
എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ
രൂപത്തിൽ തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ
ഉപദേശിച്ചു.
ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം
എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ്
രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല
എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്.
രചയിതാവ് : വാല്മീകി
വാല്മീകി മഹർഷിയാണ് രാമായണത്തിന്റെ
രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളിൽ നിന്ന് അനുമാനിക്കുന്നത്. ഈ കവിയുടെ
ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത്
നിസ്തർക്കമാണ്. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു.
എന്നാൽ സന്യാസം സ്വീകരിച്ച ശേഷം ദീർഘകാലത്തെ തപസ്സിനുശേഷം അദ്ദേഹം രാമായണം
രചിക്കാനുള്ള സാമർത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇതു
സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാൽ ഇതിന്റെ
പ്രാചീനതയെക്കുറിച്ച് സന്ദേഹമുയർന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതൽ
വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ് എന്നതും ധാരാളം പ്രക്ഷിപ്തങ്ങൾ
കലർന്നതുമാണെന്നതാണ്.
പ്രമാണിക രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ
ഒരിടത്തും വാല്മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാൽ പിന്നീടെഴുതപ്പെട്ട
രാമായണത്തിൽ ബാലകാണ്ഡത്തിലും, ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങൾ
കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ
ലഭിക്കുന്നു. മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ഒരു വാദത്തിൽ വാല്മീകിയെ
ബ്രഹ്മഘ്നൻ എന്നാക്ഷേപിക്കുന്നുണ്ട്. വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകൾ
പ്രചരിപ്പിക്കാൻ ഈ അനുമാനമായിരിക്കണം എന്നു കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു.
തൈത്തീര്യപ്രാതിശാഖ്യത്തിൽ വൈയാകരണനായ ഒരു വാല്മീകി മഹർഷിയെപ്പറ്റി
പറയുന്നു. ഇദ്ദേഹം ആദികവിയിൽ നിന്നും വ്യത്യസ്തനാണ് എന്ന് യാക്കോബിയും വെബ്ബറും
അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലെ സുപർണ്ണ വാല്മീകിയെപ്പറ്റി
പറയുന്നുണ്ട്. സുപർണ്ണവംശം ക്ഷത്രിയരായിരുന്നതിനാൽ ആദികവിയും, സുപർണ്ണവാല്മീകിയും
വ്യത്യസ്തരായിരിക്കണം.
ബാലകാണ്ഡത്തിന്റെയും, ഉത്തരകാണ്ഡത്തിന്റെയും
രചനയോടെയാണ് ആദികവി വാല്മീകിയും, മഹർഷി വാല്മീകിയും ഒന്നാണെന്ന
ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്ഡത്തിന്റെ പ്രാരംഭത്തിൽ
വാല്മീകി നാരദനിൽ നിന്ന് രാമകഥ കേൾക്കുന്നതിനിടയായതിനേയും പിന്നീടു രാമായണം
എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാൻ
നിർദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തിൽ സീതാപരിത്യാഗത്തിനുശേഷം സീതയെ
വാല്മീകി സംരക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തിൽ വാല്മീകി താൻ
പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വർഷം അദ്ദേഹം
തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തിൽ -ഉത്തരകാണ്ഡം
111, 11) എന്നാൽ ഉത്തരകാണ്ഡത്തിന്റെ രചയിതാവിൻ വാല്മീകി ഒരു
കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ് ഇതു
നൽകുന്നത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആദികവിയും വാല്മീകി മഹർഷിയും
ഒന്നാണെന്നത് സർവ്വസമ്മതമായി തുടങ്ങുകയും വാല്മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ
സമകാലീനാക്കിത്തീർക്കുകയും ചെയ്തു തുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത്ത്
വാല്മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി.
വാല്മീകിയെ ദശരഥന്റെ സുഹൃത്തായും ചിത്രീകരിക്കുന്നു.
പില്ക്കാലത്തെ പലരചനകളിലും വാല്മീകിയും ഭാർഗ്ഗവ ച്യവനമഹർഷിയും
ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹർഷി അനേകായിരം വർഷം തപസ്സിരുന്ന്
ശരീരം മുഴുവൻ ചിതല്പുറ്റ് (വാല്മീകം) വന്നു മൂടിയെന്ന കഥ വാല്മീകിയുമായി
ബന്ധപ്പെടുത്തിക്കാണുന്നു.
രാമകഥയുടെ മൂല സ്രോതസ്സ്
ആദികവി വാല്മീകിക്കു മുമ്പേതന്നെ രാമകഥ സംബന്ധിച്ച ആഖ്യാനകാവ്യം
പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാല്മീകി രാമായണം രചിച്ചു എന്ന്
മിക്കവാറും എല്ലാ പണ്ഡിതരും ഏകാഭിപ്രായക്കാരാണ്. എന്നാൽ മൂലസ്രോതസ്സിനെക്കുറിച്ച്
പണ്ഡിതരുടെ ഇടയിൽ വിഭിന്നമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.
സംക്ഷിപ്തം:
മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ
ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി ‘ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന
ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ
മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ് രാമായണം
ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തിൽ ശ്രീരാമന് സദൃശനായി
മറ്റൊരാളുണ്ടായിരുന്നില്ല. ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ
പൂർണ്ണചന്ദ്രനെയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി
അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ് രാമൻ. മറ്റു ഭാര്യമാരായ
സുമിത്രയിൽ ലക്ഷ്മണനെന്നും ശത്രുഘ്നനെന്നും കൈകേയിയിൽ ഭരതനെന്നും മറ്റ് മൂന്ന്
പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ
അനന്തരാവകാശിയായി രാമനെയാണ് കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ
യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.
തന്റെ മകൻ ഭരതൻ
രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്റെ പിൻബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ
വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ
സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ
അവരെ ഗംഗകടത്തിവിടുകയും കാട്ടിൽ വച്ച്
ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം
ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു.
യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക്
പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ
രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം
നിർവഹിക്കുന്നു
വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട്
രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന്
രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്റെ
വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ
വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽക്കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി
ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്. രാവണൻ ശൂർപ്പണഖയുടെ
ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ
ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്റെ മായകൊണ്ട്
രാവണൻ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു.
സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ
ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുന്നു. സുഗ്രീവനെ
സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന്
മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്റെ
വാനരസേനയെ ഏല്പിക്കുന്നു.
വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച
വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച്
ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങൾ
അറിയിക്കുകയും ചെയ്തു, രാമന്റെ മുദ്രാമോതിരം കാണിച്ച്
വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാൻ രാവണൻ
കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത്
നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളെയും ഇളയമകനായ
അക്ഷയകുമാരനെയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം
തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.
രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു.
സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ
രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ
രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ്
സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.
ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം
ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ
മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ
എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു. ഒടുവിൽ തന്റെ പ്രിയപ്പെട്ടവരെയെല്ലാം
ഉപേക്ഷിച്ച ശേഷം ശ്രീരാമൻ സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.
പ്രധാനമായും രണ്ടുഭാഗമായാണ് രാമായണം വികസിച്ചിരിക്കുന്നത് എന്നാണ് പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട് കൂട്ടിച്ചേർത്തവയാണ് എന്നാണ്.
**************